ദൈവദശകം തുടർച്ച ...
(2) "ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം".
നമുക്ക് തൊട്ട് എണ്ണാൻ കഴിയുന്നത് ഈ കാണുന്ന പ്രപഞ്ചത്തെയാണ്. നാം ധ്യാനിക്കുമ്പോൾ നമ്മുടെ ബോധം ഈ തൊടാൻ കഴിയുന്ന പ്രപഞ്ച ത്തിലെ ഇന്ദ്രിയാനുഭവങ്ങളെ എല്ലാത്തിനെയും അതിവര്ത്തിച്ച് നമ്മുടെ ഉള്ളിലുള്ള സ്വപ്നലോകവും കടന്ന് അതിനടിയിലുള്ള സുഷുപ്തി സ്ഥാനത്തേക്ക് നമ്മുടെ ബോധത്തെ എത്തിക്കുമ്പോൾ .അവിടെ പ്രജ്ഞ അഥവാ ബോധം സ്ഥിരമാകുന്നു.ഈ അവസ്ഥയിൽ എത്തുന്നവരെ ആണ് ഭഗവദ് ഗീതയിൽ "സ്ഥിതപ്രജ്ഞൻ" എന്ന് വിളിക്കുന്നത്.അവിടെ സങ്കൽപ്പങ്ങളെല്ലാം ഒടുങ്ങുകയും എല്ലാം ശാന്തമാവുകയും കാണുന്നവൻ എന്ന വ്യക്തിത്വമാകുന്ന അഹംബോധം ഇല്ലാതാവുകയും ദൃശ്യം അഥവാ കാണപ്പെടുന്നത് ഉള്ളിൽ അവശേഷിക്കുകയും ചെയ്യുന്നു.അപ്പോൾ അവിടം ശൂന്യമാകുന്നു.കാരണം ഉള്ളിൽ കാണപ്പെടുവാനായി അവിടെ നാമരൂപങ്ങൾ ഒന്നുംതന്നെയില്ല.അപ്പോൾ ആ മഹാ ശൂന്യതയിൽ സൃഷ്ടിക്കു തുടക്കം കുറിക്കുന്ന അഥവാ മനസ്സിന് തുടക്കം കുറിക്കുന്ന ഒരു ചലനങ്ങളും ഉണ്ടാവുന്നില്ല .ഒരു ദൃക്കും (നോട്ടം ) ഉണ്ടാവുന്നില്ല .കാരണം നോക്കുന്നവൻ അവിടെ ഇല്ലതന്നെ.അവിടെ ഉള്ളം (മനസ്സ് ) ഒടുങ്ങുകയും അങ്ങനെ അതിനുള്ള ഊർജം ലഭിക്കുന്ന സ്പന്ദനങ്ങൾ നിലക്കുകയും ചെയ്യുന്നു .
നാം നോക്കുന്നതുകൊണ്ട് മാത്രമാണ് പ്രപഞ്ചം കാണപ്പെടുന്നത് . കാണുന്നതുകൊണ്ടാണ് പ്രപഞ്ചം ഉള്ളതായി തോന്നുന്നത്. നാം അതിനെ നോക്കാത്തപ്പോൾ അത് നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.നാം ആഴത്തിലുള്ള ഉറക്കത്തിൽ ,സ്വപ്നത്തിൽ ഒന്നും ഈ പ്രപഞ്ചം നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.(മറ്റുള്ളവരുടെ അനുഭവത്തിനു ഇവിടെ ഒട്ടുംതന്നെ പ്രസക്തിയില്ല )എപ്പോഴാണോ നാം നമ്മുടെ അടിസ്ഥാന സ്വരൂപമായ ഉറക്കത്തിൽ നിന്നും ഉണർന്നു നോക്കുന്നത് ,അപ്പോൾ മാത്രമേ നമുക്കെല്ലാവർക്കും ഈ ലോകം നിലനിൽക്കുന്നുള്ളു .എന്നാൽ നമ്മളെല്ലാം ശാശ്വതമായി,നിത്യമായി ഉറങ്ങുന്നത് ഈ ലോകത്തിനും അടിസ്ഥാനമായ സത്യലോകത്തിലാണ്.അത് ഈശ്വരന്റെ പരമമായ സ്ഥാനമാണ് .നമ്മുടെ വ്യക്തിബോധത്തെ ഇവിടെയെത്തിച്ചു, ഈ പരമാത്മബോധത്ത്തിൽ അഥവാ ഈശ്വരനിൽ ലയിപ്പിക്കുവാൻ ഈ വരികളിലൂടെ സാധകൻ പരമാത്മാവിനോട് അപേക്ഷിക്കുന്നു . SREE
തുടരും...
(2) "ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം".
നമുക്ക് തൊട്ട് എണ്ണാൻ കഴിയുന്നത് ഈ കാണുന്ന പ്രപഞ്ചത്തെയാണ്. നാം ധ്യാനിക്കുമ്പോൾ നമ്മുടെ ബോധം ഈ തൊടാൻ കഴിയുന്ന പ്രപഞ്ച ത്തിലെ ഇന്ദ്രിയാനുഭവങ്ങളെ എല്ലാത്തിനെയും അതിവര്ത്തിച്ച് നമ്മുടെ ഉള്ളിലുള്ള സ്വപ്നലോകവും കടന്ന് അതിനടിയിലുള്ള സുഷുപ്തി സ്ഥാനത്തേക്ക് നമ്മുടെ ബോധത്തെ എത്തിക്കുമ്പോൾ .അവിടെ പ്രജ്ഞ അഥവാ ബോധം സ്ഥിരമാകുന്നു.ഈ അവസ്ഥയിൽ എത്തുന്നവരെ ആണ് ഭഗവദ് ഗീതയിൽ "സ്ഥിതപ്രജ്ഞൻ" എന്ന് വിളിക്കുന്നത്.അവിടെ സങ്കൽപ്പങ്ങളെല്ലാം ഒടുങ്ങുകയും എല്ലാം ശാന്തമാവുകയും കാണുന്നവൻ എന്ന വ്യക്തിത്വമാകുന്ന അഹംബോധം ഇല്ലാതാവുകയും ദൃശ്യം അഥവാ കാണപ്പെടുന്നത് ഉള്ളിൽ അവശേഷിക്കുകയും ചെയ്യുന്നു.അപ്പോൾ അവിടം ശൂന്യമാകുന്നു.കാരണം ഉള്ളിൽ കാണപ്പെടുവാനായി അവിടെ നാമരൂപങ്ങൾ ഒന്നുംതന്നെയില്ല.അപ്പോൾ ആ മഹാ ശൂന്യതയിൽ സൃഷ്ടിക്കു തുടക്കം കുറിക്കുന്ന അഥവാ മനസ്സിന് തുടക്കം കുറിക്കുന്ന ഒരു ചലനങ്ങളും ഉണ്ടാവുന്നില്ല .ഒരു ദൃക്കും (നോട്ടം ) ഉണ്ടാവുന്നില്ല .കാരണം നോക്കുന്നവൻ അവിടെ ഇല്ലതന്നെ.അവിടെ ഉള്ളം (മനസ്സ് ) ഒടുങ്ങുകയും അങ്ങനെ അതിനുള്ള ഊർജം ലഭിക്കുന്ന സ്പന്ദനങ്ങൾ നിലക്കുകയും ചെയ്യുന്നു .
നാം നോക്കുന്നതുകൊണ്ട് മാത്രമാണ് പ്രപഞ്ചം കാണപ്പെടുന്നത് . കാണുന്നതുകൊണ്ടാണ് പ്രപഞ്ചം ഉള്ളതായി തോന്നുന്നത്. നാം അതിനെ നോക്കാത്തപ്പോൾ അത് നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.നാം ആഴത്തിലുള്ള ഉറക്കത്തിൽ ,സ്വപ്നത്തിൽ ഒന്നും ഈ പ്രപഞ്ചം നമ്മെ സംബന്ധിച്ചിടത്തോളം ഇല്ല.(മറ്റുള്ളവരുടെ അനുഭവത്തിനു ഇവിടെ ഒട്ടുംതന്നെ പ്രസക്തിയില്ല )എപ്പോഴാണോ നാം നമ്മുടെ അടിസ്ഥാന സ്വരൂപമായ ഉറക്കത്തിൽ നിന്നും ഉണർന്നു നോക്കുന്നത് ,അപ്പോൾ മാത്രമേ നമുക്കെല്ലാവർക്കും ഈ ലോകം നിലനിൽക്കുന്നുള്ളു .എന്നാൽ നമ്മളെല്ലാം ശാശ്വതമായി,നിത്യമായി ഉറങ്ങുന്നത് ഈ ലോകത്തിനും അടിസ്ഥാനമായ സത്യലോകത്തിലാണ്.അത് ഈശ്വരന്റെ പരമമായ സ്ഥാനമാണ് .നമ്മുടെ വ്യക്തിബോധത്തെ ഇവിടെയെത്തിച്ചു, ഈ പരമാത്മബോധത്ത്തിൽ അഥവാ ഈശ്വരനിൽ ലയിപ്പിക്കുവാൻ ഈ വരികളിലൂടെ സാധകൻ പരമാത്മാവിനോട് അപേക്ഷിക്കുന്നു . SREE
തുടരും...

No comments:
Post a Comment